അനുബന്ധ വാര്‍ത്തകള്‍
- സിലിണ്ടറുകൾ വാങ്ങാൻ ഇനി ഗ്യാസ് കണക്ഷൻ വേണമെന്നില്ല, സ്വിഗ്ഗി വഴി ഡെലിവറി!
- ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി സഹകരിച്ച് സ്വിഗ്ഗി എല്‍പിജി സിലിണ്ടര്‍ വിതരണം ആരംഭിക്കുന്നു
- എത്തനോള്‍ മിശ്രിതം വേണ്ടേ? 100% പെട്രോളിന് കൂടുതല്‍ വില വരുമെന്ന് നിതിന്‍ ഗഡ്കരി
- E20 പെട്രോള്‍ വാഹന എഞ്ചിനുകളെ ദോഷകരമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂര്‍ ഗവേഷകര്‍
- 15-18 വയസ്സ് പരീക്ഷണത്തിനുള്ള പ്രായം: കൗമാരക്കാരുടെ ലൈംഗികത കുറ്റകരമാക്കുന്ന പോക്സോ നിയമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു
വ്യാപാര കരാര്‍ നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം: ഇന്ത്യ 140 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ സീറോ ഡ്യൂട്ടിയോടെ യുകെയിലേക്ക് കയറ്റുമതി ചെയ്തു
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ (സിഇടിഎ) ബുധനാഴ്ച പ്രാബല്യത്തില്‍ വന്നതിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ 140 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാധനങ്ങള്‍ ഇറക്കുമതി തീരുവയില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്തതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
20-ലധികം തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഉള്‍നാടന്‍ കണ്ടെയ്നര്‍ ഡിപ്പോകള്‍ (ഐസിഡി), പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), രാജ്യത്തുടനീളമുള്ള ഫാക്ടറികള്‍ എന്നിവയില്‍ നിന്ന് 140 മില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന 50-ലധികം കയറ്റുമതി ചരക്കുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ചരക്കുകളില്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്സുകള്ക്കൊപ്പം മുന്ദ്ര, നവ ഷെവ, ചെന്നൈ തുറമുഖങ്ങള്‍ തുടങ്ങിയ ഗേറ്റ്വേകളിലൂടെയും കയറ്റി അയച്ചു.
ഇന്ത്യ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അഭിലഷണീയമായ വ്യാപാര കരാറുകളില്‍ ഒന്നാണിതെന്ന് സിഇടിഎയെ വിശേഷിപ്പിച്ച അഗര്‍വാള്‍ 14 റൗണ്ട് ചര്‍ച്ചകളിലായി 800-ലധികം സാങ്കേതിക സെഷനുകള്‍ക്ക് ശേഷമാണ് കരാര്‍ അവസാനിച്ചതെന്ന് പറഞ്ഞു.
'ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു വിജയകരമായ കരാറാണിത്. സാമ്പത്തിക ബന്ധങ്ങളില്‍ ഇത് മാറ്റം വരുത്തും' അദ്ദേഹം പറഞ്ഞു.
യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും ഈ കരാര്‍ നികുതി രഹിത പ്രവേശനം നല്കുന്നു. ഇത് തുകല്‍, പാദരക്ഷ, തുണിത്തരങ്ങള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ യന്ത്രങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, അടിസ്ഥാന ലോഹങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഗുണം ചെയ്യും.