അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയിൽ വീണ്ടും കുതിരകച്ചവടം, ഒരു എം പിയ്ക്ക് വില 15 കോടി!, ആരോപണവുമായി സഞ്ജയ് റാവത്ത്
- ആലിംഗനമില്ല, ഹസ്തദാനം മാത്രം; 16 മാസത്തിനുശേഷം ജി 7 ഉച്ചകോടിയില്‍ മോദിയും ട്രംപും കണ്ടുമുട്ടിയപ്പോള്‍
- നീറ്റ് പുനഃപരീക്ഷ: പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍
- ചോദ്യപേപ്പർ തരാം, ടെലഗ്രാം വഴി തട്ടിപ്പ്!, നീറ്റ് പരീക്ഷ തട്ടിപ്പ് തടയാൻ താൽക്കാലിക വിലക്കുമായി കേന്ദ്രം
- യാത്രപോകാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വാഹനം ഏതാണെന്ന് അറിയാം; ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇന്ത്യ 40ശതമാനം മഴക്കുറവ് നേരിടുമ്പോള്‍ ഈ മരുഭൂമിയില്‍ 96ശതമാനം അധിക മഴ
ഇന്ത്യയുടെ പല ഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കാത്തതിനാല്‍ രാജ്യത്ത് 40 ശതമാനം മഴക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഒരു പ്രദേശം ശ്രദ്ധേയമായ ഒരു അപവാദമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ജൂണ്‍ 4 നും ജൂണ്‍ 17 നും ഇടയിലുള്ള കാലയളവില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ മഴ ഡാറ്റ പ്രകാരം, കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ സാധാരണ 2.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 4.3 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതായത് 96 ശതമാനത്തിന്റെ അധിക മഴ.
മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 60 മുതല്‍ 100 ശതമാനം വരെ വലിയ മഴക്കുറവുമായി മല്ലിടുമ്പോള്‍ തണുത്ത മരുഭൂമി പ്രദേശമായ ലഡാക്കില്‍ ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിന്റെ ഇരട്ടി മഴ ലഭിച്ചു. ദേശീയതലത്തില്‍ ജൂണ്‍ 4 നും ജൂണ്‍ 17 നും ഇടയില്‍ ഇന്ത്യയില്‍ സാധാരണ 65.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 39.7 മില്ലിമീറ്റര്‍ മാത്രമാണ് മഴ ലഭിച്ചത്.
അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്പ്പവായുവിന്റെ കടന്നുകയറ്റം ലഡാക്കില്‍ മഴ പെയ്യാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ജൂണില്‍ മഴയ്ക്കായി പ്രധാനമായും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ ആശ്രയിക്കുന്ന ഇന്ത്യയുടെ മിക്ക ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഡാക്കിലെ കാലാവസ്ഥയെ പലപ്പോഴും പാശ്ചാത്യ അസ്വസ്ഥതകളും പ്രാദേശിക ഭൂപ്രകൃതിയും സ്വാധീനിക്കുന്നു.