1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. New US tariffs on Russian oil

റഷ്യന്‍ എണ്ണയ്ക്കെതിരായ പുതിയ യുഎസ് തീരുവകള്‍: അമേരിക്കയുമായുള്ള ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

Donald Trump, India Tariff, Indian Goods,Russian Oil,ഡൊണാൾഡ് ട്രംപ്, ഇന്ത്യ താരിഫ്, ഇന്ത്യൻ ഉത്പന്നങ്ങൾ,റഷ്യൻ എണ്ണ
India- USA
റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്മേല്‍ തീരുവ ചുമത്താനുള്ള പുതിയ നടപടികള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഇന്ത്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരായ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിപുലമായ ഉപരോധ-തീരുവ ബില്‍ യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച പാസാക്കി.
 
റഷ്യയുടെ ഊര്‍ജ്ജ-പ്രതിരോധ മേഖലകള്‍, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കൂടാതെ പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാന്‍ മോസ്‌കോ ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ലീറ്റ്' (രഹസ്യ ടാങ്കര്‍ ശൃംഖല) എന്നിവയെ ഈ ബില്‍ ലക്ഷ്യമിടുന്നു. റഷ്യന്‍ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്താനും ഇറാനെതിരായ ഉപരോധങ്ങള്‍ നീട്ടാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ ബില്‍ അധികാരം നല്‍കുന്നു.
 
'തങ്ങളുടെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു' എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. ഈ ബില്‍ പാസാക്കിയത് ശ്രദ്ധയില്‍പ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിലെ വിവിധ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും, ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയെയും ഇത് എങ്ങനെ ബാധിക്കാമെന്നതിനെക്കുറിച്ച് വളരെ വ്യക്തമായിത്തന്നെ നിലപാട് അറിയിച്ചിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കൊച്ചി നഗരവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് ഗതാഗത നിയന്ത്രണം