അനുബന്ധ വാര്‍ത്തകള്‍
- FIFA World Cup 2026: വരുമോ ഫ്രാൻസ് vs അർജന്റീന ഫൈനൽ വീണ്ടും?
- എംബാപ്പെ ഫ്രഞ്ചുക്കാരനായി നടിക്കുന്ന കാമറൂൺകാരൻ, വിവാദമായി പരാഗ്വെ സെനറ്ററുടെ പരാമർശം, നിയമനടപടിയുമായി ഫ്രഞ്ച് ഫെഡറേഷൻ
- 'എംബാപ്പെയല്ല, ഫ്രാൻസിന്റെ സ്പെഷ്യൽ താരം ഒലിസെ', വിജയങ്ങളിൽ ഏറ്റവും പ്രധാനി: തിയറി ഹെൻറി
- France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ
- യൂറോപ്പിലെ ഉഷ്ണതരംഗം അപകടകരമാകുന്നു: ജര്‍മ്മനിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഉരുകുന്നു, ഫ്രാന്‍സിലും സ്പെയിനിലും റോഡുകള്‍ വിണ്ടുകീറി
France vs Morocco: അനായാസം ഫ്രാൻസ്; മൊറോക്കോയെ തോൽപ്പിച്ച് സെമിയിൽ
ആദ്യ പകുതി ഗോൾരഹിതമായിരുന്നു
France vs Morocco
France vs Morocco: ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് സെമി ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുൻ ചാംപ്യൻമാരുടെ ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിലിയെൻ എംബാപ്പെയും ഒസ്മാനെ ഡെംബലെയുമാണ് ഫ്രാൻസിന്റെ സ്‌കോറർമാർ.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഫ്രാൻസ് മുന്നേറ്റത്തെ വിദഗ്ധമായി ചെറുക്കാൻ മൊറോക്കോയ്ക്കു സാധിച്ചു. ഫ്രാൻസിനു ലഭിച്ച പെനാൽറ്റി ഇതിനിടെ എംബാപ്പെ പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലാണ് ഫ്രാൻസിനായി എംബാപ്പെയുടെ ആദ്യ ഗോൾ. 66-ാം മിനിറ്റിൽ ഡെംബലയും സ്‌കോർ ചെയ്തു. ഫ്രാൻസ് ഒൻപത് ഷോർട്ട്‌സ് ഓൺ ടാർഗറ്റ് നടത്തി.
തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്. 2018 ൽ ചാംപ്യൻമാരും 2022 ൽ ഫൈനലിസ്റ്റുകളുമായിരുന്നു ഫ്രാൻസ്. ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ എംബാപ്പെ എട്ട് ഗോളുകളുമായി ലയണൽ മെസിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ആകെ ലോകകപ്പ് ഗോളുകളിൽ എംബാപ്പെ 20 ഗോളുകളോടെ രണ്ടാം സ്ഥാനത്ത്. 21 ഗോളുകളുള്ള മെസിയാണ് ഒന്നാമത്.