1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US airstrikes target Iran's infrastructure

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ന്നു

Middle East Crisis, US vs Iran, Israel vs Iran, മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള എണ്ണവിപണി അസംസ്കൃത എണ്ണ ഊർജ സുരക്ഷ എണ്ണവില ആഗോള സമ്പദ്‌വ്യവസ്ഥ ഊർജ നയം എണ്ണ വിതരണം ഭൗമരാഷ്ട്രീയം അന്താരാഷ്ട്ര ഊർജ വിപണി
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം വര്‍ദ്ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ത്തു. ഇറാനിലെ ഖമീര്‍ കൗണ്ടിയിലെ രണ്ട് പാലങ്ങള്‍, ബന്ദര്‍ അബ്ബാസിനെ ഷിറാസുമായി ബന്ധിപ്പിക്കുന്ന ഗെരിവേ പാലം, കഹുറെസ്ഥാന്‍ പാലം എന്നിവ ആക്രമിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഇറാനിലെ ബന്ദര്‍ അബ്ബാസിലും പരിസര ഗ്രാമങ്ങളിലും വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഇത് എയര്‍ കണ്ടീഷനിംഗ് ഉപയോഗം പരിമിതപ്പെടുത്താന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് പുതിയ യുഎസ് ആക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇറാനില്‍ കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെട്ടതായി എപി റിപ്പോര്‍ട്ട് ചെയ്തു.
 
ഇറാനിയന്‍ സൈനിക ശേഷി കൂടുതല്‍ തകര്‍ക്കുന്നതിനായി തുടര്‍ച്ചയായ ആറാം രാത്രിയും ഇറാനെതിരെ പുതിയൊരു ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇറാന്‍ പ്രതികരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനിയന്‍ മിസൈല്‍ ആക്രമണം തങ്ങളുടെ സായുധ സേന തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 
 
ഇറാനിയന്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്ക ആക്രമിച്ചാല്‍ ചെങ്കടല്‍ എണ്ണ പാത അടച്ചിടാന്‍ ഇറാന്‍ തങ്ങളുടെ സഖ്യകക്ഷിയായ യെമന്‍ ഹൂത്തികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസും ഇറാനും ഗള്‍ഫിലുടനീളം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് എണ്ണവില ഉയര്‍ന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നുണേശനാകുന്നുണ്ടോ?, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്